Assam Flood: പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 100 ആയി
Assam Flood: പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 100 ആയി
അസമിലെ വലിയ നാശനഷ്ടങ്ങൾ വിതക്കുന്ന പ്രളയക്കെടുതി വീണ്ടും നമ്മുടെ രാജ്യത്തിന്റെ ആശങ്കയായി മാറുകയാണ്. ഈ വർഷത്തെ പ്രളയത്തിൽ മരണസംഖ്യ ഏകദേശം 100 ആയി ഉയർന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ മൂന്നക്കത്തിലെത്തിയത്.
ദേശീയ മാധ്യമങ്ങൾ ഉദ്ധരിക്കുന്നതു വെച്ചു അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (ASDMA) കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗോലാഘട്ട്, കാർബി ആംഗ്ലോങ് ജില്ലകളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തു. ഇതോടെ 2026ലെ അസം പ്രളയവുമായി ബന്ധപ്പെട്ട ആകെ മരണസംഖ്യ 100 ആയി.
പ്രളയബാധിതരുടെ എണ്ണവും ഉയർന്ന നിലയിലാണ്. ഏഴ് ജില്ലകളിലായി 1.37 ലക്ഷത്തിലധികം പേരെയാണ് നിലവിൽ വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിൽ നദികൾ അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.
ചാരൈദിയോ, ദരാങ്, ഗോലാഘട്ട്, ജോർഹട്ട്, കാർബി ആംഗ്ലോങ്, നാഗാവ്, ശിവസാഗർ ജില്ലകളിലാണ് നിലവിൽ പ്രളയത്തിന്റെ ആഘാതം കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ വരും ദിവസങ്ങളിലെ മഴയും നദികളിലെ ജലനിരപ്പും സ്ഥിതിഗതികളിൽ നിർണായക സ്വാധീനം ചെലുത്താനും സാധ്യത ഉണ്ട് .
100 ജീവനുകൾ നഷ്ടപ്പെട്ടത് അസമിലെ പ്രളയത്തിന്റെ ഗുരുതരമായ വ്യാപ്തിയാണ് വ്യക്തമാക്കുന്നത്. വെള്ളം ഇറങ്ങിയാലും വീടുകൾ, കൃഷി, റോഡുകൾ തുടങ്ങിയ മേഖലകളിലെ നാശനഷ്ടങ്ങളും ബാധിതരുടെ പുനരധിവാസവും വലിയ വെല്ലുവിളികളാണ്. അസമിലെ പ്രളയസ്ഥിതിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Sources: Indiatoday, NDTV, TimesofIndia
This article was reviewed and approved by the SmartLiveReport editorial desk before publication. Found a factual error? Please report it through our Corrections or Contact page.
Comments
You must log in to post, like or unlike comments.